Monday, July 11, 2011

വിക്രതികുട്ടി

നിറം മങ്ങിയ ചുവരിന്റെ
ആര്ഭാടത്തിലെക്കൊരു കരിവീരനെ വരച്ചു
ഞാന്‍ ; വിക്രതികുട്ടി !
അമ്മ വിളിച്ച്ചാദ്യം ,പിന്നെ അച്ചച്ചന്‍
പിന്നെയത് അതു ചൊല്ലാന്‍ ഒട്ടുപേര്‍
തൊടിയിലും കോലായിലും
പിന്നെ കുളക്കടവിലും
എനിക്കായ് ശകാരങ്ങലുയര്‍ന്നു
മുങ്ങാന്‍ കുഴിയിട്ടമ്മിനിയെ പെടിപ്പിച്ച്ചതും ,
പടിഞ്ഞാലെ കുട്ടനെ കുഴിയില്‍ വീഴിച്ചതും
കണക്കുമാഷിന്റെ ചൂരല്‍ ഒടിച്ച് വച്ചതും
ഒടുവില്‍ പൂജ്യം മാര്‍ക്കിന്റെ ദീനതയായി
വീഴുന്ന ചുവന്ന വരകളുടെ പെരുന്നാളും .

പാവമീ ബാല്യം ,നാലാം തരാം കഴിഞ്ഞെന്നെ
പറിച്ചു നട്ടൊരു കോണ്‍വെന്റ് സ്കൂളിലെ ഇരുട്ടറയില്‍
കോമരം തുള്ളുന്ന ആള്‍ രൂപങ്ങള്‍
എന്നെ മൂടുന്ന പുസ്തകകൂംബാരങ്ങള്‍
ചിട്ടകള്‍ ,ചിട്ടവട്ടങ്ങള്‍ ,ചുഴറ്റുന്ന ചൂരല്‍
മടുത്തു എന്ന് മനം ചൊല്ലി ഞാന്‍
മതിലുകള്‍ ചാടിയോടി
ചെന്നുനിന്ന അനിശ്ചിതത്വം
വിശപ്പിന്റെ പോരാട്ടം
ചോദിപ്പതൊന്നും കിട്ടിയില്ല
അന്യോഷണം തുടര്‍ന്നു വീട് തേടീ
നാഴിക പലതു നീങ്ങി
ഇരുട്ട് കാര്‍ന്നു തുടങ്ങിയ
നഗരത്തെ കീറിമുരിച്ച്ചു നീങ്ങുന്ന
വെള്ളിവെളിച്ച്ചങ്ങള്‍ ,ശബ്ദതരംഗങ്ങള്‍
മുട്ടുകള്‍ കൂട്ടിയിടിച്ചു ..
നിക്കറു പലവുരി നനഞ്ഞു
കണ്ണിലിരുട്ട്‌ മാത്രം ..ഒട്ടുനിന്നു ഞാന്‍
പിന്നെ നിലത്തേക്കു പതിച്ചു ..

കാമുകന്‍

നീലയവനിക പിന്നിലെക്കൊരു നിതാന്ദ
വിശ്രമവഴിത്താരിക ,പ്രതീക്ഷിക്കുന്നു
നിന്നെ പ്രിയയായ് കരുതുന്നു കാത്തുനില്കുന്നു !!
വരുമൊരാള്‍ എന്ന് കൂട്ടുകാര്‍ ചൊല്ലി
കൂട്ടിനൊരാള്‍ എന്ന് മനം ഏറ്റു ചൊല്ലി
യാമങ്ങളില്‍ ഋതുക്കളില്‍ അവള്‍ക്ക്
ഞാനെകിയ പ്രണയം മനോജ്ഞാതീരങ്ങള്‍ താണ്ടി
അണയുവാന്‍ വെബി തീരം പുല്‍കുന്നു .
സഹയാത്രിക ചോതിപ്പൂ നിന്‍ മനം
ഇനത്തെ ചുവക്കുന്നു ,കാതരയായ്
ഞാന്‍ ഉരിയാടുവാന്‍ വെബി
അതിലോട്ടു വാക്കുകള്‍ക്കും പ്രണയരസം
എന്‍റെ പെണ്ണിന്റെ ചൂടും ,ചൂരും .
വഴികള്‍ നീളുന്നു ,വളവുകള്‍ ,കയടങ്ങള്‍
ഓരോ നിര്ത്തുകള്‍ക്കും ഞാന്‍
ചെവിയോര്‍ക്കുന്നു നിന്റെ തെന്മോഴിക്ക്
ഒടുവില്‍ എന്‍റെ വഴി തീരവേ
മുന്പില്‍ വാ പിളര്‍ത്തിയ അഗാതഗര്ത്തങ്ങളെ
പുണരാന്‍ ഞാന്‍ ആഞ്ഞു കാല്‍ നീട്ടി ചവിട്ടി
വിവേചിക്കാന്‍ ഞാനാരുമല്ല പക്ഷെ
പ്രിയേ നിന്റെ നിസബ്തതയെക്കാള്‍
മരണം എനിക്കിഷ്ടം
ഒരു നിമിഷം :
എന്‍റെ വിരല്പാടില്‍ ഒരു ചൂണ്ടു വിരലിന്റെ നനവ് ;
പിന്‍ തിരിഞ്ഞു ഞാന്‍ നോക്കവേ ,
നിറഞ്ഞ അക്ഷികളില്‍ അരുതെന്ന ഭാവം ,
ചുണ്ടുകളില്‍ പിടയുന്നത് എന്‍റെ നാമം
സഹയാത്രികെ ഇത് നീയോ !! നീയും
എന്നെ പ്രന്നയിച്ച്ചിരുന്നുവോ ?

പുതുജീവിതത്തിലേക്ക് ഞാന്‍ നടക്കവേ
മുന്പിലെ നീളന്‍ പാതകള്‍ പിന്നെയും
തെളിവാര്‍ന്നു നിന്നു എനിക്ക് മുന്നില്‍ .!!

വിരഹിണി

പരിഭവം ചൊല്ലുവാന്‍
പാതിരാ കൊഞ്ചല്‍ കേള്‍ക്കാന്‍
പിണങ്ങുവാന്‍;പിന്നെയും ഇണങ്ങുവാന്‍
കൊതിചിരിപ്പൂ ഞാന്‍
കാതങ്ങള്‍ അകലെ ..
ഞാനും അണയും ആ തീരത്ത്
പക്ഷേ കാത്തിരികേണം
കണ്നിമച്ച്ചിമ്മാതെ ,കണ്മഷി പടരാതെ
വഴിത്താരയില്‍ ഒറ്റക്ക് ..
ഇടവേളകള്‍ പലതിനിടയില്‍
മോഹിച്ച നാഥനെ
മിഴിനിരച്ച്ചു കാണാന്‍
ജാലകപ്പടിയില്‍ തല ചായ്ച്
ഉള്ള്‍ നിറച്ച് ,മനം തുടിച്ച്
പലനാള്‍ കാത്തു മയങ്ങി
ഞാന്‍ ..എങ്കിലും ഞാന്‍ അറിയുന്നു
ഇതൊരു തുടക്കമെന്ന്‍
എന്‍റെ നെടുവീര്‍പ്പുകള്‍ക്ക്
നിന്റെ ഉച്ച്ചാസം
ഓരോര്മപ്പെടുത്തല്‍ പോലെ
എന്നും മങ്ങി മറയുന്നു ..
വീണ്ടും നാളുകള്‍ മറയുന്നു
എന്‍റെ പുരുഷന്റെ
സാമിപ്യമില്ലാത്ത്ത നരച്ച
രാവും ...പകലും !!
മറയട്ടെ ..പുതിയ പുലരിയില്‍
അങ്ങ എത്തുമല്ലോ !!
അന്ന്‍ ഞാന്‍ ചിരിച്ചു കൊള്ളാം ..